രാജ്യദ്രോഹക്കുറ്റത്തിനെതിരായ നിയമം: നിലപാട് മാറ്റി കേന്ദ്രം, പുന:പരിശോധിക്കുമെന്ന് സുപ്രീം കോടതിയെ അറിയിച്ചു

രാജ്യദ്രോഹക്കുറ്റത്തിനെതിരായ നിയമം പുന:പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു.നിയമത്തിന്റെ വ്യവസ്ഥകള്‍ പുന:പരിശോധിക്കുന്നത് വരെ ഹര്‍ജി പരിഗണിക്കരുതെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. നാളെയാണ് ഹര്‍ജി വിശാല ബെഞ്ചിന് വിടുന്ന കാര്യത്തില്‍ വാദം ആരംഭിക്കുക. മുന്നേയുള്ളതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് കേന്ദ്രം ഇപ്പോള്‍ കോടതിയില്‍ അറിയിച്ചിരിക്കുന്നത്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റത്തിനെതിരായ നിയമത്തെ അനൂകൂലിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരുന്നത്. നിയമത്തിനെതിരായ ഹര്‍ജികള്‍ തള്ളണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ നിയമം ഒഴിവാക്കണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. രാജ്യദ്രോഹകുറ്റം നിലനില്‍ക്കുമെന്ന1962 ലെ കേദാര്‍നാഥ് കേസിലെ വിധി പുനപ്പരിശോധിക്കേണ്ട സാഹചര്യമില്ല. കേദാര്‍നാഥ് കേസില്‍ രാജ്യദ്രോഹത്തിന്റെ നിയമസാധുത കോടതി മുന്‍പ് പരിഗണിച്ചതാണ്, അതിനാല്‍ വീണ്ടും മൂന്നംഗ ബെഞ്ച് ഇത് പരിശോധിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം കോടതിയില്‍ വാദം എഴുതി നല്കി.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
രാജ്യദ്രോഹക്കുറ്റത്തിനെതിരായ നിയമം നിലനിര്‍ത്തണമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വ്യാഴാഴ്ച്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ വിശാല ബെഞ്ച് വേണ്ടെന്ന നിലപാടാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ സ്വീകരിച്ചത്. രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്നം. ദുരുപയോഗം ഒരു നിയമം റദ്ദാക്കുന്നതിനുള്ള കാരണമാകരുത്. നിയമം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് മാര്‍ഗനിര്‍ദേശം കൊണ്ടുവരണമെന്നും എജി കോടതിയില്‍ പറഞ്ഞിരുന്നു.