സ്ഥാനമൊഴിഞ്ഞിട്ടും ശ്രീലങ്കൻ പ്രധാനമന്ത്രിയോടുള്ള കലിയടങ്ങാതെ പ്രതിഷേധക്കാര്‍
പ്രക്ഷോഭകര്‍ വളഞ്ഞതിനെ തുടര്‍ന്ന് ഔദ്യോഗിക വസതിയില്‍ കുടുങ്ങിയ മഹിന്ദയെ പുലര്‍ചയോടെ സൈന്യം രക്ഷപ്പെടുത്തി

ശ്രീലങ്കയില്‍ നേതാക്കള്‍ക്കെതിരെ ജനരോഷം ശക്തമായി തുടരുന്നു. രാജിവച്ച പ്രധാനമന്ത്രി മഹീന്ദ രജപക്സെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായതോടെ അദ്ദേഹം ട്രിങ്കോമാലിയിലെ നേവൽ ബേസിലേക്ക് മാറി. പ്രക്ഷോഭകര്‍ വളഞ്ഞതിനെ തുടര്‍ന്ന് ഔദ്യോഗിക വസതിയില്‍ കുടുങ്ങിയ മഹിന്ദയെ പുലര്‍ചയോടെ സൈന്യം രക്ഷപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
സ്ഥാനമൊഴിഞ്ഞിട്ടും പ്രധാനമന്ത്രിയോടുള്ള കലിയടങ്ങാതെ ജനക്കൂട്ടം മഹിന്ദ രജപക്സെയുടെ ഔദ്യോഗിക വസതിക്ക് ചുറ്റും തടിച്ചുകൂടുകയായിരുന്നു. വീടിന് നേരെ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞ സമരക്കാര്‍ ഏതു നിമിഷവും വസതിക്ക് ഉള്ളില്‍ കടക്കുമെന്ന അവസ്ഥ വന്നതോടെ സൈന്യം വീട് വളഞ്ഞു. വസതിക്ക് ഉള്ളില്‍ നിന്ന് സമരക്കാര്‍ക്ക് നേരെ വെടിവയ്പ്പ് ഉണ്ടായി. തുടര്‍ന്ന് പുലര്‍ചെ കനത്ത സൈനിക കാവലില്‍ മഹിന്ദ രജപക്സെയെ രഹസ്യ താവളത്തിലേക്ക് മാറ്റിയത്.
അതേസമയം, കലാപത്തില്‍ കൊളംബോയില്‍ മാത്രം ഏഴുപേരുടെ മരണം സ്ഥിരീകരിച്ചു. ഇതില്‍ രണ്ടുപേര്‍ സുരക്ഷാ സേനകളുടെ വെടിയേറ്റാണ് മരിച്ചത്. 230 പേര് പരിക്കേറ്റ് ചികില്‍സയിലാണ്. അക്രമസംഭവങ്ങളെ അപലപിച്ച് അമേരിക്ക രംഗത്തെത്തി.
രജപക്സെ കുടുംബത്തിന്റെ തറവാട് വീടും നിരവധി വസ്തുവകകളും കഴിഞ്ഞ രാത്രിയില്‍ സമരക്കാര്‍ കത്തിച്ചു. മുന്‍ മന്ത്രിമാരുടെയും എംപിമാരുടേതുമായി 50 ഓളം വീടുകള്‍ ആക്രമിക്കപ്പെട്ടു. 100 കണക്കിന് വാഹനങ്ങളും സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. അനുരാധ പുരയില്‍ രജപക്സെ കുടുംബവുമായി അടുപ്പം പുലര്‍ത്തുന്ന വ്യവസായ ഗ്രൂപിന്റെ പഞ്ച നക്ഷത്ര ഹോടെട്ടലും കത്തിച്ചു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
സമാധാനപരമായി നടന്ന സമരത്തിനിടയിലേക്ക് കടന്നുകയറിയ രജപക്സെ അനുകൂലികള്‍ സംഘര്‍ഷം സൃഷ്ടിച്ചതാണ് രാജ്യം മുഴുവന്‍ പടരുന്ന കലാപത്തിലേക്ക് നയിച്ചത് എന്ന ആരോപണം ശക്തമാണ്. സംഭവത്തില്‍ വിശദീകരണം തേടി ശ്രീലങ്കന്‍ മനുഷ്യാവകാശ കമീഷന് സൈനിക കമാന്‍ഡര്‍ അടക്കമുള്ളവര്‍ക്ക് നേരില്‍ ഹാജരാകാന്‍ നോട്ടീസ് നല്കി.