ക്ഷേത്ര പരിപാടിയില്‍ നിന്ന് ഒഴിവാക്കിയ നര്‍ത്തകി മന്‍സിയക്ക് വേദിയൊരുക്കി ഡിവൈഎഫ്ഐ.
‘പാടുന്നോര്‍ പാടട്ടെ, ആടുന്നോര്‍ ആടട്ടെ, കലയ്ക്ക് മതമില്ല’ എന്ന പേരില്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍ മുറ്റത്ത് ഒരുക്കിയ വേദിയിലായിരുന്നു അവതരണം.

മതത്തിന്റെ പേരില്‍ തൃശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കലാപരിപാടിയില്‍ നിന്ന് ഒഴിവാക്കിയ നര്‍ത്തകി മന്‍സിയക്ക് ആയിരങ്ങളെ സാക്ഷി നിര്‍ത്തി വേദിയൊരുക്കി ഡിവൈഎഫ്ഐ. ‘പാടുന്നോര്‍ പാടട്ടെ, ആടുന്നോര്‍ ആടട്ടെ, കലയ്ക്ക് മതമില്ല’ എന്ന പേരില്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍ മുറ്റത്ത് ഒരുക്കിയ വേദിയിലായിരുന്നു അവതരണം.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
മതത്തിന്റെ പേരില്‍ മന്‍സിയയ്ക്ക് ക്ഷേത്രത്തില്‍ നൃത്തപരിപാടി അവതരിപ്പിക്കാന്‍ വിലക്കേര്‍പ്പെടുത്തിയ നടപടി ഇരുണ്ടകാലത്തെ അവശിഷ്ടങ്ങള്‍ പേറലാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ഡിവൈഎഫ്ഐ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി പാടുന്നോര്‍ പാടട്ടെ, ആടുന്നോര്‍ ആടട്ടെ കലക്ക് മതമില്ലെന്ന സന്ദേശവുമായി പരിപാടി സംഘടിപ്പിച്ചത്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
ചടങ്ങില്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് അധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര് ബിന്ദു, കവി പി എന്‍ ഗോപീകൃഷ്ണന്, എഴുത്തുകാരി രേണു രാമനാഥന്, സിപിഐ എം ഏരിയാസെക്രട്ടറി വി എ മനോജ് കുമാര്‍, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ്, ജില്ലാ സെക്രട്ടറി പി ബി അനൂപ്, പ്രസിഡന്റ് കെ വി രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആര് എല്‍ ശ്രീലാല്‍, അഡ്വ.എന്‍ വി വൈശാഖന്, ബ്ലോക്ക് സെക്രട്ടറി പി കെ മനുമോഹന്‍, പ്രസിഡന്റ് ഐ വി സജിത്ത് എന്നിവര്‍ സംസാരിച്ചു. മണ്ണ് സാംസ്കാരിക കേന്ദ്രം നാടന്‍ പാട്ടും അവതരിപ്പിച്ചു.